പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.
അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്.
രാവിലെ വിളിക്കാമെന്ന് ഞാനും.
ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....
ഭ്രമാത്മക യാഥാർത്ഥ്യത്തിന്റെ രാത്രിസഞ്ചാരങ്ങൾ
-
സി അനൂപിന്റെ ആദ്യ സമാഹാരം ‘പ്രണയത്തിന്റെ അപനിർമ്മാണം’ 2000-ലാണ്
പുറത്തിറങ്ങുന്നത്. അപ്പോൾ കലാകൗമുദിയിലെ സബ് എഡിറ്ററായിരുന്നു. ഉണ്ണി
ബാലകൃഷ്ണനും അന...